ഒരു കഥ, കഥ മാത്രം !
---------------------
ഒരിടത്ത് (അങ്ങനെത്തന്നെയല്ലെ ?) കുറെ ചെറുപ്പക്കാർ, എല്ലായിടത്തും ഉള്ളപോലെതന്നെ ഉണ്ടായിരുന്നു. ഇനി വേണമെങ്കിൽ ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടായിരിക്കും എന്നും കരുതാം.
എല്ലാക്കാലത്തെയും ചെറുപ്പക്കാരെപ്പോലെ ഇവർ പലപ്പോഴും എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കുകയും തമാശകൾ പറയുകയും വഴിയിലൂടെ പോകുന്നവരെപ്പറ്റി നിരുപദ്രവമായ കമന്റുകൾ പറയുകയും ചെയ്തിരുന്നു. സോ കോമൺ. ഇവർക്കൊന്നും വേറെ പണിയില്ലെ എന്നു നമുക്കു ചോദിക്കാം. പക്ഷെ, അങ്ങനെയല്ലല്ലൊ അതിന്റെ ഒരിദ്. ജോലിയുള്ളവരായിരുന്നു അവര് ഒട്ടുമുക്കാലും പേരും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ...
എന്നു കരുതി അവർ നാട്ടുകാർക്ക് ശല്യമാണെന്നൊ പെൺകുട്ടികളെ ലൈനടിക്കുന്നവരാണെന്നൊ (പ്ലീസ്, ലൌ ജിഹാദ് അല്ല) ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ദാഹത്തോടെ നോക്കുന്നവരാണെന്നൊ കരുതരുത്. സത്യം പറഞ്ഞാൽ, അവരായിരുന്നു നാട്ടിലെ ക്രമസമാധാനമടക്കം പലതിന്റെയും സംരക്ഷകർ. പുറംനാട്ടിൽനിന്ന് സംശയകരമായി ആരെങ്കിലും വന്നാൽ, ആഭാസകരമായി വസ്ത്രം ധരിച്ചുകണ്ടാൽ, മതിലിന്റെ മറവിൽ കമിതാക്കൾ വേണ്ടതീനത്തിനു പുറപ്പെടുമ്പോൾ.. എന്നു വേണ്ട അന്നാട്ടിൽ നിത്യജീവിതം അല്ലലില്ലാതെ തുടർന്നു പോവുന്നതിൽ അവർ സാധിക്കുംവിധം ഇടപെട്ടുകൊണ്ടിരുന്നു.
അത്തരമൊരു സംഭവം പറയാം. ഒന്നുമല്ല, വല്ല്യ കാര്യമൊന്നുമല്ല, എന്നാലും, നിത്യജീവിതത്തിന്റെ നൈരന്തര്യത്തിനു ഭംഗം വരുന്ന യാതൊന്നു സംഭവിക്കുന്നുവൊ, അത് അത്ര അഭികാമ്യമല്ലല്ലൊ നമ്മുടെയൊക്കെ സ്വകാര്യജീവിതത്തിന്. അമ്പലം, പള്ളി, കുളപ്പുര, പഞ്ചായത്താപ്പീസ്, റിയാലിറ്റി ഷോ, സിനിമാക്കൊട്ട, ഇടയ്ക്കിടയ്ക്കുള്ള കല്ല്യാണം അടിയന്തിരങ്ങൾ എന്നിങ്ങനെ സാമൂഹ്യശാസ്ത്രഞ്ജർ പണ്ടുമുതൽക്കെ അംഗീകരിച്ചുകൊടുത്തിട്ടുള്ള ചിട്ടവട്ടങ്ങളിൽ അങ്ങനെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കെ, അതിനു ഭംഗം വരുന്ന ഒരു സംഭവത്തിൽ ക്രിയാത്മകമായി ഇടപെട്ട സംഗതിയാണ് പറഞ്ഞു വരുന്നത്.
ഒരിക്കൽ നമ്മുടെ യൌവനങ്ങൾ ഒട്ടുമുക്കാൽപ്പേരും കുളത്തിൽ നീന്താനും കുളിക്കാനുമായി പുറപ്പെട്ടു. അവരങ്ങനെ കുറെനേരം ആസ്വദിച്ചു കുളിച്ചുകൊണ്ടിരുന്നു.
അപ്പോൾ പെട്ടെന്ന്, വലിയ ശരീരമുള്ള ഒരാൾ ഓടിവന്ന് കുളത്തിലേയ്ക്ക് ഒരൊറ്റച്ചാട്ടം.
പിള്ളാരല്ലെ, പെട്ടന്നുള്ള ഓളമല്ലെ, എല്ലാത്തിനും കുറച്ച് നേരത്തേയ്ക്ക് നിലനെറ്റി.
എന്നാലും അങ്ങനങ്ങ് പോവുമോ ! എല്ലാവരും ഒരുവിധം വെള്ളം കുടിച്ചായാലും, നീന്തിയും അപരന്റെ കോണകത്തിൽ പിടിച്ചും കരപറ്റി.
ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോൾ ഒരാൾ കുറവുണ്ടെന്ന് അവർക്ക് മനസ്സിലായി. അതാവട്ടെ അവരിലെ പൊതുവെ ദുർബലനായ ഒരുവനാണ്. കഷ്ടം !
വിഷണ്ണരായി ചുറ്റും നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എല്ലാവരെയും വെള്ളം കുടിപ്പിച്ച ആ ഭീമാകാരൻ വെള്ളത്തിൽനിന്നും പൊന്തിവന്നു. അവന്റെ ശരീരത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കാണാതായ നമ്മുടെ സുഹൃത്തും.
പെട്ടെന്ന് നമ്മുടെ സുഹൃത്തുക്കൾ ക്ഷുഭിതയൌവങ്ങളായി. എല്ലാവരും കരയിൽ നിന്ന് വലിയ വായിൽ ആക്രോശിച്ചു:
“മുക്കിക്കൊല്ലെടാ നായിന്റെ മോനെ !“
ഇത്രയെ ഉള്ളു കഥ, കഥനം.
പക്ഷെ ഒന്നു വിട്ടുപോയി, പറയാൻ വൈകിയതിൽ ക്ഷമിയ്ക്കൂ. നിങ്ങൾക്ക് ബാലരമയിൽ വന്നിരുന്ന മൃഗാധിപത്യം വന്നാൽ എന്ന കാർട്ടുൺ ഓർമ്മയുണ്ടൊ, വേണുവിന്റെ ? ഇക്കഥ നടക്കുന്നത് ആ കാലത്താണ്. അന്ന് ഈ കഥയിൽപ്പറഞ്ഞ ചെറുപ്പക്കാർ ഉറുമ്പുകളും ആ കുളത്തിലേയ്ക്ക് എടുത്ത് ചാടിയത് ഒരാനയും ആയിരുന്നു.
ഇനി ഇതിൽ എന്താ ഇത്ര പറയാൻ എന്നല്ലെ, ഉണ്ട്. വേറൊരു കഥ കേട്ടിട്ടില്ലെ, ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യിനുള്ളിൽ കയറി തലച്ചോറിലെത്തുകയും ആനയെ കൊല്ലുകയും ചെയ്ത കഥ ? ആ കഥ ഉറുമ്പുകൾ എന്നും വിശ്വസിക്കുന്നു, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. ഒരാനയെ കൊല്ലാൻ ഒരുറുമ്പ് ധാരാളം മതി എന്ന് ഉറുമ്പുകൾക്കിടയിലെ അഭിഞ്ജമതം. അല്ലെങ്കിൽ പറ, നിങ്ങൾ കേട്ട ഏതെങ്കിലും ആനയുമുറുമ്പും കഥയിൽ എന്നെങ്കിലും ആന ജയിച്ചിട്ടുണ്ടൊ ? അദ്ദാണ്.
ഇനി ഈ കഥയും മനസ്സിലായില്ലെന്ന് പറയരുത്.
ചുരുങ്ങിയത്, ഒരു കഥ മനസ്സിലാകൽ കവിത മനസ്സിലാകുന്ന പോലെ ഠിപ്പണിയൊക്കെ വേണ്ട സംഗതിയല്ലല്ലൊ.
അല്ലെങ്കിൽത്തന്നെ നമ്മളൊക്കെ കേട്ടുവളർന്നത് കഥയല്ലെ, കവിതയല്ലല്ലൊ.
Monday, October 26, 2009
Sunday, April 5, 2009
മാന്ദ്യകാലപ്പേര് : പഞ്ഞൻ
പഞ്ഞകാലം വന്നിട്ടധികമായില്ല. പത്രത്തിലും മാസികകളിലും ലേഖനങ്ങൾ തുരുതുരാ വരുന്നുണ്ടെങ്കിലും കഥകളിലും സിനിമയിലുമൊന്നും മാന്ദ്യം വന്നു കണ്ടില്ല ഇതുവരെ. അതിന് അതെന്താണെന്ന് അതൊക്കെ ചെയ്യുന്നവർക്കറിഞ്ഞിട്ടു വേണ്ടെ !
എന്തായാലും പഞ്ഞകാലത്ത് ജോലി പോയെങ്കിലും സുഹൃത്തിന് ഹ്യൂമർ സെൻസിന് കുറവൊന്നും വന്നിട്ടില്ല. പിങ്ക് സ്ലിപ്പ് കിട്ടിയപ്പോൾ (അത് പിങ്കൊന്നുമല്ല, ശരിക്കും വെള്ളപ്പേപ്പർ തന്നെയാണത്രെ. വിമാനത്തിനെ ബ്ലാക്ക് ബോക്സ് പോലെയാണ് സംഗതിയെന്ന്) ആശാൻ വിളിച്ചിരുന്നു.
‘എടാ ഞാൻ പഞ്ഞൻ...‘
‘...... മനസ്സിലായില്ല മോനെ’
‘എടാ..... പോയി‘
ഇക്കാലത്ത് ആരെപ്പൊപ്പോയീന്ന് പറഞ്ഞാലും പണി പോയീന്നാണെന്ന കാര്യം ഉറപ്പാ.
‘............ ആം സോറി’
‘വോ, അതൊന്നും വേണ്ടടാ’
‘എന്താ പഞ്ഞൻ എന്നു പറഞ്ഞത്, ആദ്യം ?’
‘അല്ലെടാ; ഞാൻ ഈ വിവരം ആദ്യം റൂംമേറ്റിനെ വിളിച്ചുപറഞ്ഞു. അതാണല്ലൊ അതിന്റെ ഒരു മര്യാദ.’
‘ശരിയാണ് അവനാണല്ലൊ ഇനി കുറച്ചുനാളത്തേയ്ക്ക് ഉരുട്ടി വായിൽ വച്ചുതരേണ്ടത്. എന്നിട്ട് ?’
‘അവനാണെന്നെ പഞ്ഞൻ എന്നു വിളിച്ചത്’
‘സോ ക്രുവൽ’
‘ഈ പേര് കുറച്ചു നാളായി അവൻ കരുതിവച്ചതാണെന്ന്. പരിചയക്കാരിൽ ആദ്യം ജോലി പോവുന്നയാൾക്ക് ഇടാൻ വച്ചതാ. ഇപ്പൊ നറുക്ക് എനിക്കായതോണ്ട് നോ ഹാർഡ് ഫീൽസ്, റൂംമേറ്റല്ലെ !‘
‘നല്ലതാണ്, എന്തായാലും പണി പോയി. അപ്പൊ വരുകാലത്തേയ്ക്ക് ഓർത്തുവയ്ക്കാൻ പേരായി. വേണമെങ്കിൽ ഒന്നു മാറ്റി പഞ്ഞു എന്നാക്കും നിന്റെ ലവൾ.’
‘................. വോ, അതൊക്കെ എന്നേ കളഞ്ഞെടേ, കോസ്റ്റ് കട്ടിംഗ്’
‘എന്തായാലും ഇഷ്ടപ്പെട്ടെടാ. നല്ല പേര്, പഞ്ഞൻ’
‘അർമ്മാദിക്കെടാ, അർമ്മാദിക്ക്. നിന്റെ ദിവസവും വരുമെടാ. നിനക്ക് നല്ല ഒരു പേരുമായി ഞാനിവിടെയൊ അല്ലെങ്കിൽ നാട്ടിലൊ കാണും. പാർക്കലാം’
ഒരു നാൾ എന്റപ്പനും ചാവും അപ്പ അടിയന്തരത്തിനു നിന്നെ വിളിക്കൂല എന്ന പറച്ചിലോർത്തുപോയി.
‘ഇതേ ഡയലോഗ് നീ കുറെ ആൾക്കാരോട് പറഞ്ഞു കാണുമല്ലൊ. അത്രയ്ക്കൊക്കെ പേര് നിന്റടുത്ത് സ്റ്റോക്കുണ്ടോടേയ് ?’
എന്തായാലും പഞ്ഞകാലത്ത് ജോലി പോയെങ്കിലും സുഹൃത്തിന് ഹ്യൂമർ സെൻസിന് കുറവൊന്നും വന്നിട്ടില്ല. പിങ്ക് സ്ലിപ്പ് കിട്ടിയപ്പോൾ (അത് പിങ്കൊന്നുമല്ല, ശരിക്കും വെള്ളപ്പേപ്പർ തന്നെയാണത്രെ. വിമാനത്തിനെ ബ്ലാക്ക് ബോക്സ് പോലെയാണ് സംഗതിയെന്ന്) ആശാൻ വിളിച്ചിരുന്നു.
‘എടാ ഞാൻ പഞ്ഞൻ...‘
‘...... മനസ്സിലായില്ല മോനെ’
‘എടാ..... പോയി‘
ഇക്കാലത്ത് ആരെപ്പൊപ്പോയീന്ന് പറഞ്ഞാലും പണി പോയീന്നാണെന്ന കാര്യം ഉറപ്പാ.
‘............ ആം സോറി’
‘വോ, അതൊന്നും വേണ്ടടാ’
‘എന്താ പഞ്ഞൻ എന്നു പറഞ്ഞത്, ആദ്യം ?’
‘അല്ലെടാ; ഞാൻ ഈ വിവരം ആദ്യം റൂംമേറ്റിനെ വിളിച്ചുപറഞ്ഞു. അതാണല്ലൊ അതിന്റെ ഒരു മര്യാദ.’
‘ശരിയാണ് അവനാണല്ലൊ ഇനി കുറച്ചുനാളത്തേയ്ക്ക് ഉരുട്ടി വായിൽ വച്ചുതരേണ്ടത്. എന്നിട്ട് ?’
‘അവനാണെന്നെ പഞ്ഞൻ എന്നു വിളിച്ചത്’
‘സോ ക്രുവൽ’
‘ഈ പേര് കുറച്ചു നാളായി അവൻ കരുതിവച്ചതാണെന്ന്. പരിചയക്കാരിൽ ആദ്യം ജോലി പോവുന്നയാൾക്ക് ഇടാൻ വച്ചതാ. ഇപ്പൊ നറുക്ക് എനിക്കായതോണ്ട് നോ ഹാർഡ് ഫീൽസ്, റൂംമേറ്റല്ലെ !‘
‘നല്ലതാണ്, എന്തായാലും പണി പോയി. അപ്പൊ വരുകാലത്തേയ്ക്ക് ഓർത്തുവയ്ക്കാൻ പേരായി. വേണമെങ്കിൽ ഒന്നു മാറ്റി പഞ്ഞു എന്നാക്കും നിന്റെ ലവൾ.’
‘................. വോ, അതൊക്കെ എന്നേ കളഞ്ഞെടേ, കോസ്റ്റ് കട്ടിംഗ്’
‘എന്തായാലും ഇഷ്ടപ്പെട്ടെടാ. നല്ല പേര്, പഞ്ഞൻ’
‘അർമ്മാദിക്കെടാ, അർമ്മാദിക്ക്. നിന്റെ ദിവസവും വരുമെടാ. നിനക്ക് നല്ല ഒരു പേരുമായി ഞാനിവിടെയൊ അല്ലെങ്കിൽ നാട്ടിലൊ കാണും. പാർക്കലാം’
ഒരു നാൾ എന്റപ്പനും ചാവും അപ്പ അടിയന്തരത്തിനു നിന്നെ വിളിക്കൂല എന്ന പറച്ചിലോർത്തുപോയി.
‘ഇതേ ഡയലോഗ് നീ കുറെ ആൾക്കാരോട് പറഞ്ഞു കാണുമല്ലൊ. അത്രയ്ക്കൊക്കെ പേര് നിന്റടുത്ത് സ്റ്റോക്കുണ്ടോടേയ് ?’
Saturday, February 7, 2009
മന്ത്രിമക്കളുടെ സ്വന്തം കേരളം
ഈയിടെയായി കേരളം ഇങ്ങനെയൊക്കെയാണ്. ഒരുവിധം പ്രമാദമായ കേസുകളിലെല്ലാം മന്ത്രിമക്കൾ സാന്നിധ്യമറിയിക്കുന്നു. സന്തോഷ് മാധവൻ, ഫാരിസ് റഹ്മാൻ, കിളിരൂർ-കവിയൂർ, അവസാനം ടോട്ടൽ ഫോർ യു ഇടപാടിലും !
മക്കൾ രാഷ്ട്രീയമായിരുന്നു നമ്മൾ ഏറെക്കാലം കേട്ടിരുന്നതും ചർച്ചചെയ്തിരുന്നതും. ദേശീയ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കനത്ത പാരമ്പര്യവും പേറിയാണ് പാരമ്പര്യ, മക്കൾ രാഷ്ട്രീയം നമ്മുടെ നാട്ടിലും എത്തുന്നത്. ഇന്ദിരാഗാന്ധി തൊട്ട്, കിരീടാവകാശിയായ രാഹുൽ വരെയുള്ളവരുടെ പരമ്പര ദേശീയ രാഷ്ട്രീയത്തെ പ്രോജ്ജ്വലമാക്കുമ്പോൾ നമ്മളെന്തിനു കുറക്കണം ! അച്ഛൻ ദിവാകരൻ - മകൻ ദിവാകരൻ, അല്ലെങ്കിൽ മാധവൻ - പിയേഴ്സൺ തുടങ്ങി പ്രവർത്തന പാരമ്പര്യമുള്ള നല്ല മക്കളെ അന്നും ഇന്നും നമ്മൾ മക്കൾ രാഷ്ട്രീയത്തിന്റെ എയർ കണ്ടീഷൻഡ് തൊഴുത്തിൽ കെട്ടാറില്ല.
കേരളത്തിൽ അച്ഛാ മകാ കളികൾ കാര്യമായി തുടങ്ങുന്നത് ഗൾഫിൽനിന്ന് മുരളീധരൻസാർ തിരിച്ച് വന്ന് സേവാദളിന്റെ (അതെന്താ സാധനം എന്നു ചോദിക്കരുത്) കൊടി പിടിക്കുന്നതോടെയാണ്. അന്നത്തെ ഒരു കാർട്ടൂൺ ഓർമ്മ കാണുമല്ലൊ: ഇന്ദിരാജി, രാജീവ്ജി, സോണിയാജി, ഞാൻജി, മോൻജി എന്ന് വത്സലപിതാവ് പറയുന്നത്. ആ സീരീസിലേയ്ക്ക് പിന്നെ വായും പൊളിച്ചുകൊണ്ട് മോൾജിയും ഇറങ്ങിവന്നു. മറ്റുള്ളവരും കുറച്ചിട്ടൊന്നുമില്ല, റബ്ബർ കോൺഗ്രസിലെ എല്ലാരും അതേ വഴി പണ്ട് തൊട്ടേ നടന്നിട്ടുണ്ട്. പി. സി. ചാക്കൊ, കണ്ടീഷണാലിറ്റി എന്ന വാക്ക് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്ത്, തൊഴിലാളിവർഗ്ഗത്തെപ്പറ്റി പുസ്തകമെഴുതിയ നോൺകമ്മുവായ (ഇതൊക്കെ മനോരമ വായിച്ചുകിട്ടിയ അറിവാണ് കെട്ടൊ) പാലാസാർ, സ്വന്തമായി ഒരുപാട് ബസ് വാങ്ങിയ പിള്ളേച്ചൻ, സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാർക്ക് നൽകുന്ന സ്വർണ്ണക്കപ്പിൽ ടി.എം. ജേക്കബ് നൽകുന്ന കപ്പ് എന്ന് എഴുതിയ മഹാൻ വരെ അതേ നട തന്നെ.
പക്ഷെ ഇടതുപക്ഷ നേതാക്കൾക്ക് അവർ പൊതുവെ കരുതുന്ന പോലെ കൂടുതൽ ബുദ്ധിയുള്ളതു കൊണ്ടായിരിക്കണം, മക്കൾക്ക് വേറെ ഫീൽഡിലാണ് താല്പര്യം. ആഭ്യന്തരമന്ത്രിയുടെ മകനാണ് അക്കാര്യത്തിൽ ചാമ്പ്യൻ. കേസെടുത്തൊ, കോടതി ശിക്ഷിച്ചൊ എന്നൊന്നും ചോദിക്കരുത്. അതിലൊന്നും ഇടതുപക്ഷത്തിനു പൊതുവെ വിശ്വാസവുമില്ല്ല. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുന്നതിനു മുൻപ് ഒരു വി.ഐ.പി ആശുപത്രിയിൽ വന്നതും പോയതും വലിയ വാർത്തയായിരുന്നൂ, അല്ലെങ്കിൽ വാർത്തയാക്കി. പക്ഷെ, പലരും ആ കേസില്പെട്ട മകനെ തെറ്റിദ്ധരിച്ചിരുന്നു എന്നാണ് കേട്ടത്. സീരിയൽ സിനിമാക്കാരായ രണ്ട് മക്കളിൽ ആരോ ആണെന്ന പൊതുധാരണ കുറച്ചുകാലം കഴിഞ്ഞപ്പോൾ തെറ്റി. അതു പുതിയൊരാളായിരുന്നു. മാതൃവാത്സല്യവും മാതുലവാത്സല്യവും വേണ്ടുവോളം അനുഭവിക്കുന്നത്കൊണ്ട്, ഊഹാപോഹങ്ങളല്ലാതെ ആൾ പ്രതിയൊന്നുമായില്ല, ആവുകയുമില്ല.
പുതിയ ഗവൺമെന്റ് വന്നതിനുശേഷം ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര് കുറെ കേസുകളിൽ കേട്ടു, ഇന്നലെ വരെ. കുറെ കാശ്, ഭൂമി ഇടപാട് തുടങ്ങിയവ ഉൾപ്പെട്ട ഏത് കേസായാലും, പ്രതിസ്ഥാനത്ത് കേൾക്കുന്നവർക്ക് ആർക്കെങ്കിലും മന്ത്രിമകനുമായി ബന്ധമുണ്ടാവും, അതായത് അങ്ങനെ വാർത്തകൾ വരും. ഇതൊക്കെ പലരുടെയും ഗൂഢാലോചനാണെന്നും കെട്ടിച്ചമച്ചാതാണെന്നും പറഞ്ഞാലും, ഒരു കേസിൽ ആ മഹൻ ഉണ്ടെന്നു കേട്ടാൽ, ഉണ്ടാവാം, സാധ്യത്യയുണ്ട് എന്നു ജനം കരുതാൻ തുടങ്ങുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം.
പാമോയിൽ, ലാവ്ലിൻ കേസുകളിൽ രണ്ടുപക്ഷത്തെയും തൃപുത്രന്മാർ ഇല്ലാത്തത് അതൊക്കെ നടക്കുന്ന കാലത്ത് ഇവരൊക്കെ കുട്ടികളായിരുന്നതു കൊണ്ടാവും.
മക്കൾ രാഷ്ട്രീയമായിരുന്നു നമ്മൾ ഏറെക്കാലം കേട്ടിരുന്നതും ചർച്ചചെയ്തിരുന്നതും. ദേശീയ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കനത്ത പാരമ്പര്യവും പേറിയാണ് പാരമ്പര്യ, മക്കൾ രാഷ്ട്രീയം നമ്മുടെ നാട്ടിലും എത്തുന്നത്. ഇന്ദിരാഗാന്ധി തൊട്ട്, കിരീടാവകാശിയായ രാഹുൽ വരെയുള്ളവരുടെ പരമ്പര ദേശീയ രാഷ്ട്രീയത്തെ പ്രോജ്ജ്വലമാക്കുമ്പോൾ നമ്മളെന്തിനു കുറക്കണം ! അച്ഛൻ ദിവാകരൻ - മകൻ ദിവാകരൻ, അല്ലെങ്കിൽ മാധവൻ - പിയേഴ്സൺ തുടങ്ങി പ്രവർത്തന പാരമ്പര്യമുള്ള നല്ല മക്കളെ അന്നും ഇന്നും നമ്മൾ മക്കൾ രാഷ്ട്രീയത്തിന്റെ എയർ കണ്ടീഷൻഡ് തൊഴുത്തിൽ കെട്ടാറില്ല.
കേരളത്തിൽ അച്ഛാ മകാ കളികൾ കാര്യമായി തുടങ്ങുന്നത് ഗൾഫിൽനിന്ന് മുരളീധരൻസാർ തിരിച്ച് വന്ന് സേവാദളിന്റെ (അതെന്താ സാധനം എന്നു ചോദിക്കരുത്) കൊടി പിടിക്കുന്നതോടെയാണ്. അന്നത്തെ ഒരു കാർട്ടൂൺ ഓർമ്മ കാണുമല്ലൊ: ഇന്ദിരാജി, രാജീവ്ജി, സോണിയാജി, ഞാൻജി, മോൻജി എന്ന് വത്സലപിതാവ് പറയുന്നത്. ആ സീരീസിലേയ്ക്ക് പിന്നെ വായും പൊളിച്ചുകൊണ്ട് മോൾജിയും ഇറങ്ങിവന്നു. മറ്റുള്ളവരും കുറച്ചിട്ടൊന്നുമില്ല, റബ്ബർ കോൺഗ്രസിലെ എല്ലാരും അതേ വഴി പണ്ട് തൊട്ടേ നടന്നിട്ടുണ്ട്. പി. സി. ചാക്കൊ, കണ്ടീഷണാലിറ്റി എന്ന വാക്ക് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്ത്, തൊഴിലാളിവർഗ്ഗത്തെപ്പറ്റി പുസ്തകമെഴുതിയ നോൺകമ്മുവായ (ഇതൊക്കെ മനോരമ വായിച്ചുകിട്ടിയ അറിവാണ് കെട്ടൊ) പാലാസാർ, സ്വന്തമായി ഒരുപാട് ബസ് വാങ്ങിയ പിള്ളേച്ചൻ, സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാർക്ക് നൽകുന്ന സ്വർണ്ണക്കപ്പിൽ ടി.എം. ജേക്കബ് നൽകുന്ന കപ്പ് എന്ന് എഴുതിയ മഹാൻ വരെ അതേ നട തന്നെ.
പക്ഷെ ഇടതുപക്ഷ നേതാക്കൾക്ക് അവർ പൊതുവെ കരുതുന്ന പോലെ കൂടുതൽ ബുദ്ധിയുള്ളതു കൊണ്ടായിരിക്കണം, മക്കൾക്ക് വേറെ ഫീൽഡിലാണ് താല്പര്യം. ആഭ്യന്തരമന്ത്രിയുടെ മകനാണ് അക്കാര്യത്തിൽ ചാമ്പ്യൻ. കേസെടുത്തൊ, കോടതി ശിക്ഷിച്ചൊ എന്നൊന്നും ചോദിക്കരുത്. അതിലൊന്നും ഇടതുപക്ഷത്തിനു പൊതുവെ വിശ്വാസവുമില്ല്ല. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുന്നതിനു മുൻപ് ഒരു വി.ഐ.പി ആശുപത്രിയിൽ വന്നതും പോയതും വലിയ വാർത്തയായിരുന്നൂ, അല്ലെങ്കിൽ വാർത്തയാക്കി. പക്ഷെ, പലരും ആ കേസില്പെട്ട മകനെ തെറ്റിദ്ധരിച്ചിരുന്നു എന്നാണ് കേട്ടത്. സീരിയൽ സിനിമാക്കാരായ രണ്ട് മക്കളിൽ ആരോ ആണെന്ന പൊതുധാരണ കുറച്ചുകാലം കഴിഞ്ഞപ്പോൾ തെറ്റി. അതു പുതിയൊരാളായിരുന്നു. മാതൃവാത്സല്യവും മാതുലവാത്സല്യവും വേണ്ടുവോളം അനുഭവിക്കുന്നത്കൊണ്ട്, ഊഹാപോഹങ്ങളല്ലാതെ ആൾ പ്രതിയൊന്നുമായില്ല, ആവുകയുമില്ല.
പുതിയ ഗവൺമെന്റ് വന്നതിനുശേഷം ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര് കുറെ കേസുകളിൽ കേട്ടു, ഇന്നലെ വരെ. കുറെ കാശ്, ഭൂമി ഇടപാട് തുടങ്ങിയവ ഉൾപ്പെട്ട ഏത് കേസായാലും, പ്രതിസ്ഥാനത്ത് കേൾക്കുന്നവർക്ക് ആർക്കെങ്കിലും മന്ത്രിമകനുമായി ബന്ധമുണ്ടാവും, അതായത് അങ്ങനെ വാർത്തകൾ വരും. ഇതൊക്കെ പലരുടെയും ഗൂഢാലോചനാണെന്നും കെട്ടിച്ചമച്ചാതാണെന്നും പറഞ്ഞാലും, ഒരു കേസിൽ ആ മഹൻ ഉണ്ടെന്നു കേട്ടാൽ, ഉണ്ടാവാം, സാധ്യത്യയുണ്ട് എന്നു ജനം കരുതാൻ തുടങ്ങുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം.
പാമോയിൽ, ലാവ്ലിൻ കേസുകളിൽ രണ്ടുപക്ഷത്തെയും തൃപുത്രന്മാർ ഇല്ലാത്തത് അതൊക്കെ നടക്കുന്ന കാലത്ത് ഇവരൊക്കെ കുട്ടികളായിരുന്നതു കൊണ്ടാവും.
Thursday, January 8, 2009
റിപ്പബ്ലിക്കൻ ബുസ്തകം
ബുക്ക് റിപ്പബ്ലിക്ക് എന്നത് മനോഹരമായ ഒരാശയമാണ്. ഒരു സമാന്തര പുസ്തക പ്രസിദ്ധീകരണ വിതരണ സമ്പ്രദായം എന്ന കൊതിപ്പിക്കുന്ന കൺസപ്റ്റ്. പ്രസിദ്ധീകരണത്തെക്കാളുപരി വിതരണത്തിന്റെ വൈതരണികളെയും കെണികളെയും കുറിച്ച് റിപ്പബ്ലിക്കിന്റെ അണിയറപ്രവർത്തകർക്ക് അറിയാമെന്നു കരുതുന്നു.
പറയാൻ കാരണം, മൾബറിയും മറ്റുപല ഉദാഹരണങ്ങളും നമ്മൾ കണ്ടതാണെന്നതു കൊണ്ടാണ്. ഷെൽവി മരിച്ചപ്പോൾ നമ്മളെല്ലാം മരിച്ചപോലെ തോന്നിയതുകൊണ്ടാണ്. കവർ ഡിസൈനിലും ഉള്ളടക്കത്തിലും വിപ്ലവം നടത്തിയ മൾബെറി, വായനക്കാരനായ മലയാളിയുടെ വസന്തകാലമായിരുന്നു. കവർ ഡിസൈനിലെ മടുപ്പിക്കുന്ന പരമ്പരാഗത ശൈലികൾ മാറ്റാൻ മൾബറി ഡിസിയെപ്പോലും നിർബന്ധിതരാക്കി. മൾബറി ബുക്കുകൾക്ക് അച്ചടിക്കുന്ന കടലാസിന്റെ ഗുണനിലവാരവും വിലക്കൂടുതലും മാത്രമായിരുന്നു, പോരായ്മയായി പറയാനുണ്ടായത്. എന്നാൽ ‘വിവേകശാലിയും ആർത്തിക്കാരനുമായ വായനക്കാരൻ’ അതൊക്കെ ക്ഷമിക്കാൻ തയ്യാറായിരുന്നു. കാരണം, മൾബറിയുടെ എഴുത്തുകാർ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മാറ്റത്തിന്റെ കാറ്റ് ശ്വാസമാക്കി കരുതിയവരായിരുന്നു, നമ്മൾ, വായനക്കാരും.
ഒന്നോർത്തുനോക്കു, ആരെല്ലാമുണ്ടായിരുന്നു ആ എഴുത്തുനിരയിലെന്ന് !
നീണ്ട ‘എഴുത്തൊളിവിനു‘ ശേഷം തിരിച്ചു വന്ന മേതിൽ ഉണ്ടായിരുന്നു. ആധുനികതയുടെ കാലത്തിനു തൊട്ടു പിന്നാലെ വന്ന മരവിപ്പ്കാലത്തെ മറക്കാൻ പറഞ്ഞ കുറേപ്പേരുണ്ടായിരുന്നു. കൊച്ചുബാവ, പി.സുരേന്ദ്രൻ, വി.ആർ.സുധീഷ്, ശിഹാബുദ്ധീൻ, അഷിത.... (ഇവരൊക്കെ ഇന്ന് എവിടെ എന്നത് വേറൊരു കാര്യം) പിന്നെ മനുഷ്യനെ ഞെട്ടിച്ച കുറെ ‘വേറിട്ട’ ബുക്കുകൾ. സുധീഷ് തിരഞ്ഞെടുത്ത മലയാളത്തിലെ പ്രണയകവിതകൾ. അതേത്തുടർന്ന് ലോകസാഹിത്യത്തിലെ പ്രണയകഥകളും കവിതകളും. ഓർമ്മ എന്ന വല്ലാത്തൊരു പുസ്തകം, വിശ്വപ്രസിദ്ധ ആത്മകഥകളുടെ പരിഭാഷകൾ... മൾബറി വായനാശീലത്തെത്തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന്, നവീകരിച്ചുട്ടുണ്ടെന്ന്, റൊമാന്റിക്കാക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
മരുന്നുവിൽപ്പന തൊട്ട് ആക്രിക്കച്ചവടത്തിൽവരെ കാണുന്ന ആധിപത്യ പ്രവണതകളും മാഫിയയും പുസ്തകപ്രകാശനത്തിലും ഉണ്ടാവണ്ടെ ? ഉണ്ടായി. സ്വന്തമായി വിതരണശൃംഘല ഇല്ലായിരുന്ന മൾബറി ആ രംഗത്തെ കുത്തകയുടെ ഓഫ്ഫർ നിരസിച്ചില്ല. അവർക്കും വേണ്ടത് അതുതന്നെയായിരുന്നു. വിതരണത്തിനെടുത്ത ബുക്കുകൾ പൂഴ്ത്തപ്പെട്ടു, വായനക്കാരന് പുസ്തകം കിട്ടിയില്ല, എഴുത്തുകാർക്ക് റോയൽറ്റിയും. ഷെൽവി വളർത്തിയ എഴുത്തുകാരൻതന്നെ അവസാനം ഷെൽവിയെയും മൾബറിയെയും ഉപേക്ഷിച്ചു, വായനക്കാരൻ ഉപേക്ഷിച്ചില്ലെങ്കിലും. അതുകൊണ്ടുതന്നെ ഷെൽവി ആത്മഹത്യ ചെയ്തപ്പോൾ എഴുത്തുകാരനെക്കാൾ ദു:ഖിച്ചത് വായനക്കാരനായിരിക്കും. എഴുത്തുകാരനാവട്ടെ, ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള മുദ്രണാലയത്തിന്റെ പുതിയ തലൈവർക്ക് കാലിൽ എണ്ണയിട്ട് തിരുമ്മുകയായിരുന്നു.
വിതരണം: അതാണ് പോയന്റ്. ബുക്ക് റിപ്പബ്ലിക്കിന്റെ ആശയത്തിൽ പറയുന്ന കാര്യം, മാൻ-ടു-മാൻ മാർക്കറ്റിംഗ് സാധിക്കുകയാണെങ്കിൽ അതൊരു വലിയ സംഭവമായിരിക്കും.
ലാപുടയുടെ കവിതകൾ പുറംലോകത്തേയ്ക്കെത്തിക്കുന്നു എന്നത് നിങ്ങൾക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്, മലയാളത്തിലെ സമകാലികരിൽ ആർക്കൊപ്പവും തലപ്പൊക്കമുള്ള വിനോദിന്റെ പുസ്തകത്തിൽ തുടങ്ങിയത് എന്തുകൊണ്ടും ഉചിതമായി.
ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകത്തെ ബുസ്തകം എന്ന് വിളിക്കാമെന്നു തോന്നുന്നു.
ബുക്ക് റിപ്പബ്ലിക്കിനും ബുസ്തകത്തിനും ലാപുടയ്ക്കും അഭിനന്ദനങ്ങൾ, ആശംസകൾ.
മലയാളി വായനക്കാർ എപ്പോഴും കാത്തിരിക്കുകയും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്യുന്ന ഒരുപാട് ബുസ്തകങ്ങൾ ഇറക്കാൻ നിങ്ങൾക്ക് സാധിക്കും എന്നു പ്രത്യാശിക്കുന്നു.
പറയാൻ കാരണം, മൾബറിയും മറ്റുപല ഉദാഹരണങ്ങളും നമ്മൾ കണ്ടതാണെന്നതു കൊണ്ടാണ്. ഷെൽവി മരിച്ചപ്പോൾ നമ്മളെല്ലാം മരിച്ചപോലെ തോന്നിയതുകൊണ്ടാണ്. കവർ ഡിസൈനിലും ഉള്ളടക്കത്തിലും വിപ്ലവം നടത്തിയ മൾബെറി, വായനക്കാരനായ മലയാളിയുടെ വസന്തകാലമായിരുന്നു. കവർ ഡിസൈനിലെ മടുപ്പിക്കുന്ന പരമ്പരാഗത ശൈലികൾ മാറ്റാൻ മൾബറി ഡിസിയെപ്പോലും നിർബന്ധിതരാക്കി. മൾബറി ബുക്കുകൾക്ക് അച്ചടിക്കുന്ന കടലാസിന്റെ ഗുണനിലവാരവും വിലക്കൂടുതലും മാത്രമായിരുന്നു, പോരായ്മയായി പറയാനുണ്ടായത്. എന്നാൽ ‘വിവേകശാലിയും ആർത്തിക്കാരനുമായ വായനക്കാരൻ’ അതൊക്കെ ക്ഷമിക്കാൻ തയ്യാറായിരുന്നു. കാരണം, മൾബറിയുടെ എഴുത്തുകാർ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മാറ്റത്തിന്റെ കാറ്റ് ശ്വാസമാക്കി കരുതിയവരായിരുന്നു, നമ്മൾ, വായനക്കാരും.
ഒന്നോർത്തുനോക്കു, ആരെല്ലാമുണ്ടായിരുന്നു ആ എഴുത്തുനിരയിലെന്ന് !
നീണ്ട ‘എഴുത്തൊളിവിനു‘ ശേഷം തിരിച്ചു വന്ന മേതിൽ ഉണ്ടായിരുന്നു. ആധുനികതയുടെ കാലത്തിനു തൊട്ടു പിന്നാലെ വന്ന മരവിപ്പ്കാലത്തെ മറക്കാൻ പറഞ്ഞ കുറേപ്പേരുണ്ടായിരുന്നു. കൊച്ചുബാവ, പി.സുരേന്ദ്രൻ, വി.ആർ.സുധീഷ്, ശിഹാബുദ്ധീൻ, അഷിത.... (ഇവരൊക്കെ ഇന്ന് എവിടെ എന്നത് വേറൊരു കാര്യം) പിന്നെ മനുഷ്യനെ ഞെട്ടിച്ച കുറെ ‘വേറിട്ട’ ബുക്കുകൾ. സുധീഷ് തിരഞ്ഞെടുത്ത മലയാളത്തിലെ പ്രണയകവിതകൾ. അതേത്തുടർന്ന് ലോകസാഹിത്യത്തിലെ പ്രണയകഥകളും കവിതകളും. ഓർമ്മ എന്ന വല്ലാത്തൊരു പുസ്തകം, വിശ്വപ്രസിദ്ധ ആത്മകഥകളുടെ പരിഭാഷകൾ... മൾബറി വായനാശീലത്തെത്തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന്, നവീകരിച്ചുട്ടുണ്ടെന്ന്, റൊമാന്റിക്കാക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
മരുന്നുവിൽപ്പന തൊട്ട് ആക്രിക്കച്ചവടത്തിൽവരെ കാണുന്ന ആധിപത്യ പ്രവണതകളും മാഫിയയും പുസ്തകപ്രകാശനത്തിലും ഉണ്ടാവണ്ടെ ? ഉണ്ടായി. സ്വന്തമായി വിതരണശൃംഘല ഇല്ലായിരുന്ന മൾബറി ആ രംഗത്തെ കുത്തകയുടെ ഓഫ്ഫർ നിരസിച്ചില്ല. അവർക്കും വേണ്ടത് അതുതന്നെയായിരുന്നു. വിതരണത്തിനെടുത്ത ബുക്കുകൾ പൂഴ്ത്തപ്പെട്ടു, വായനക്കാരന് പുസ്തകം കിട്ടിയില്ല, എഴുത്തുകാർക്ക് റോയൽറ്റിയും. ഷെൽവി വളർത്തിയ എഴുത്തുകാരൻതന്നെ അവസാനം ഷെൽവിയെയും മൾബറിയെയും ഉപേക്ഷിച്ചു, വായനക്കാരൻ ഉപേക്ഷിച്ചില്ലെങ്കിലും. അതുകൊണ്ടുതന്നെ ഷെൽവി ആത്മഹത്യ ചെയ്തപ്പോൾ എഴുത്തുകാരനെക്കാൾ ദു:ഖിച്ചത് വായനക്കാരനായിരിക്കും. എഴുത്തുകാരനാവട്ടെ, ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള മുദ്രണാലയത്തിന്റെ പുതിയ തലൈവർക്ക് കാലിൽ എണ്ണയിട്ട് തിരുമ്മുകയായിരുന്നു.
വിതരണം: അതാണ് പോയന്റ്. ബുക്ക് റിപ്പബ്ലിക്കിന്റെ ആശയത്തിൽ പറയുന്ന കാര്യം, മാൻ-ടു-മാൻ മാർക്കറ്റിംഗ് സാധിക്കുകയാണെങ്കിൽ അതൊരു വലിയ സംഭവമായിരിക്കും.
ലാപുടയുടെ കവിതകൾ പുറംലോകത്തേയ്ക്കെത്തിക്കുന്നു എന്നത് നിങ്ങൾക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്, മലയാളത്തിലെ സമകാലികരിൽ ആർക്കൊപ്പവും തലപ്പൊക്കമുള്ള വിനോദിന്റെ പുസ്തകത്തിൽ തുടങ്ങിയത് എന്തുകൊണ്ടും ഉചിതമായി.
ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകത്തെ ബുസ്തകം എന്ന് വിളിക്കാമെന്നു തോന്നുന്നു.
ബുക്ക് റിപ്പബ്ലിക്കിനും ബുസ്തകത്തിനും ലാപുടയ്ക്കും അഭിനന്ദനങ്ങൾ, ആശംസകൾ.
മലയാളി വായനക്കാർ എപ്പോഴും കാത്തിരിക്കുകയും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്യുന്ന ഒരുപാട് ബുസ്തകങ്ങൾ ഇറക്കാൻ നിങ്ങൾക്ക് സാധിക്കും എന്നു പ്രത്യാശിക്കുന്നു.
Subscribe to:
Posts (Atom)